Wednesday, January 10, 2018

നല്ല കുടുംബ ജീവിതം

വിവാഹം എന്നത് ശരിക്കും ഒരു ലോട്ടറിയാണ്. അടിച്ചവന്രക്ഷപ്പെട്ട്. അല്ലാത്തവന്കഷ്ട്ടപ്പെട്ട്.  

എന്നാല്ഹോട്ടലില്കയറിയപ്പോലെ, പിന്നെ മറ്റവന്റെ മെനു കണ്ടു കൊതിക്കുകയും ചെയ്യരുത്.

പല തരത്തിലുള്ള ഫാമിലികള്‍ ഉണ്ട്. ഭാര്യയെ ഒരടിമയെ പോലെ കാണുന്നവര്‍. വീട്ടില്‍ വേലക്കാരിയെ വെക്കുന്നതിന് പകരം വിവാഹം കഴിച്ചവര്‍. ചിലര്‍ അവന്റെ മാത്രം കാമ ദാഹം തീര്‍ക്കാന്‍ വേണ്ടി ഭാര്യയെ കാണുന്നവര്‍. വേറെ ചിലര്‍ സ്വന്തം കുട്ടികളുടെ മുന്നില്‍ വെച്ച് പോലും പരസ്പരം കലഹവും അടിക്കുക പോലും ചെയ്യുന്നവര്‍. അറിവില്ലായ്മ മൂലവും അസുഖം മൂലവും ഭാര്യയുടെ ആഗ്രഹങ്ങളെ അറിയാത്തവര്‍ അല്ലെങ്കില്‍ ശമിപ്പിക്കാന്‍ കഴിയാത്തവര്‍. ചില ഭാര്യമാര്‍ തന്‍റെ മുന്‍കാമുകനെ മനസ്സില്‍ വിചാരിച്ച് ഭര്‍ത്താവിനെ പ്രാപിക്കാന്‍ ശ്രമിക്കുന്നവള്‍. ഭര്‍ത്താവ് വേലി ചാടാന്‍ പോകുന്നുണ്ടല്ലോ... എനിക്കും എന്തു കൊണ്ട് വേലി ചാടിക്കൂടാ എന്നു ചിന്തിച്ച ഭാര്യമാര്‍...  ഭര്‍ത്താവിനെ ഒരു കാഴ്ചപ്പണ്ഡമായി കൊണ്ട് നടക്കുന്നവര്‍. അങ്ങിനെ ആ ലിസ്റ്റ് നീളുന്നു.

എന്നാല്‍ ഏതൊരാളും വൈവാഹിക ജീവിതത്തില്‍ സന്തോഷം ഉണ്ടാവണം എന്ന് വിചാരിക്കുന്നവരാകുമല്ലോ. അതിന് എന്‍റെ അറിവിന്റെ പരിധിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കാന്‍ ഞാനാഗ്രഹിക്കുകയാണ്.

കുറച്ച് ശ്രദ്ധയുണ്ടായാല്‍ ജീവിതകാലം മുഴുവനും ഭാര്യാഭര്‍തൃ ബന്ധം സുന്ദരമാക്കി കൊണ്ട് നടക്കാന്‍ കഴിയും എന്നു ത്തന്നെയാണ് എന്‍റെ അനുഭവം. സ്വച്ഛന്ദമായി ഒഴുകുന്ന പുഴയാണെങ്കിലും അവിടവിടെയായി കല്ലും മുള്ളും ഒന്നുമില്ലാതിരിക്കില്ല എന്ന സത്യം മറച്ചു വെക്കുന്നില്ല.

ചക്കയല്ല ചൂഴ്ന്ന് നോക്കാന്‍, എന്നാലും, വിവാഹത്തിന് മുമ്പ് ശരിക്ക് വാമഭാഗമാകാന്‍ പോകുന്നയാളെ പറ്റി നന്നായി അന്വേഷിക്കണം. എന്‍റെ അഭിപ്രായത്തില്‍ അയല്‍വാസികളോടൊ കുടുംബക്കാരോടൊ അന്വേഷിക്കരുത്.  അവരോട് അന്വേഷിച്ചാല്‍ മൈനസ് പോയിന്റുകള്‍ ഒരു നിലയ്ക്കും പുറത്തു വരാന്‍ സാധ്യതയില്ല. എന്നാല്‍ അവളുടെ അല്ലെങ്കില്‍ അവന്റെ പഠിച്ച സ്കൂള്‍ / കോളേജ് കൂട്ടുകാരുമായോ അദ്ധ്യാപകരുമായോ കൂടെ ജോലി ചെയ്യുന്നവരുമായോ മറ്റ് കൂട്ടുകാരുമായോ ഒക്കെ സംസാരിച്ചാല്‍ നല്ലതും ചീത്തയുമായ എല്ലാ കാര്യവും പുറത്തു വരും. അങ്ങിനെ നമുക്ക് തീരുമാനിക്കാം. ഇത് പഴഞ്ചക്കയാണോ, വരിക്ക ചക്കയാണോ, മഴ പെയ്തു മധുരം പോയ ചക്കയാണോ എന്നൊക്കെ.

അതേപോലെത്തന്നെ, പഠനം വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഇതില്‍ ഭര്‍ത്താവിനെക്കാളും ഭാര്യക്ക് ത്തന്നെയാണ് മുന്‍‌തൂക്കം. കാരണം, ഭര്‍ത്താക്കന്‍മാര്‍ അധികവും രാവിലെ മുതല്‍ ജോലിക്ക് പോകുന്നവരായതിനാല്‍ വീട്ടില്‍ കുട്ടികളെ നോക്കി ഭാര്യമാരാവും അധികവും ഉണ്ടാവുക. നമ്മുടെ കുട്ടികള്‍, ഭാവിയില്‍ നമുക്ക് താങ്ങും തണലുമാവേണ്ടവര്‍, അടുത്ത തലമുറയുടെ വാഗ്ദാനങ്ങള്‍ . അവര്‍ രണ്ടും രണ്ടും എത്ര എന്ന് ചോദിക്കുമ്പോള്‍ മൂന്ന്‍ എന്ന് പറഞ്ഞു കൊടുക്കുന്നവരാവരുത് മാതാവു. കൂടാതെ, നാലക്ഷരം പഠിച്ച ഒരു പെണ്ണിന്‍റെ സ്വഭാവവും - ഒന്നും പഠിക്കാത്ത കുളത്തിലെ തവളകളുടെ സ്വഭാവവും അജഗജാന്തരം ഉണ്ടായിരിക്കും.

വേറൊന്ന് വേണ്ടത്, തുറന്ന്‍ സംസാരിക്കാനുള്ള സന്നദ്ധതയാണ്. മനസ്സ് ഒന്നാണ് എന്നൊക്കെ പറഞ്ഞാന്നും രണ്ട് ശരീരമാണ്. അവരവര്‍ക്ക് അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകും. അത് തുറന്ന്‍ പറയാത്ത കാലത്തോളം മരിക്കും വരെ തമ്മില്‍ തൊടാതെ ഒരേ വഴിയില്‍ അങ്ങിനെ റെയില്‍പാളംപോലെ യാത്രപോകും.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ മനസ്സിലാക്കണം എന്നത് പോലെ തന്നെ ഭര്‍ത്താവിന്റെ കഴിവനുസരിച്ചും വരവനുസരിച്ചും ചിലവാക്കാന്‍ കഴിയുന്നവളാകുമ്പോള്‍ മാത്രമേ ഉത്തമ ഭാര്യയാവാന്‍ കഴിയുകയുള്ളൂ.

വിട്ടുവീഴ്ച മനോഭാവം നിര്‍ബന്ധമാണ്. ഞാന്‍ ഭര്‍ത്താവ്, അതിനാല്‍ എന്‍റെ നിയമം മാത്രമേ നടക്കൂ എന്ന വാശിയുള്ള ഒരു കുടുംബം പോലും യഥാര്‍ത്തത്തില്‍ വിജയിച്ചതായി കണ്ടിട്ടില്ല.

വിട്ടുവീഴ്ച പോലെതന്നെ അത്യാവശ്യമാണ് പരസ്പര ബഹുമാനവും. ഭാര്യ എന്നത് എന്നെപ്പോലെ ഒരു മനുഷ്യനാണ് എന്നും അവള്‍ക്കും ചിന്തിക്കാനും അഭിപ്രായം പറയാനും ഒക്കെ സ്വാതന്ത്ര്യം വേണം എന്നതും മനസ്സിലാക്കാത്ത കാലത്തോളം പുറമെ മോടിക്ക് നടക്കുന്നുണ്ടാവാമെങ്കിലും അകം മുഴുവന്‍ പൊള്ളയായിരിക്കും.

വേറൊരു കാര്യമുള്ളത്, വേങ്ങൂരിന്റെ കഥയില്‍ ഉള്ളപ്പോലെ, തങ്ങളുടെ മാത്രം സ്വകാര്യതകളില്‍ വിളിക്കാന്‍ എപ്പോഴും ഒരു ഓമനപ്പേര് രണ്ടുപേര്‍ക്കും ഉണ്ടാകുന്നതിന്റെ മാസ്മരികതയാണ്. വാക്കുകള്‍ക്കതീതമാണ് അതിന്‍റെ മാസ്മരികത. ആ ബീഫിങ്ങേടുക്കേടി പോത്തേ എന്ന് പറയുകയാണെന്കിലും  ഓമനത്തമുള്ള പോത്ത് വിളിയാണെങ്കില്‍ ഭാര്യ അത് ഇഷ്ട്ടപ്പെടും.

എന്‍റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവളുടെ കാമുകനില്‍ നിന്നു പെണ്ണേ എന്നൊരു വിളിയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അവളതു തുറന്നു പറഞ്ഞതുമില്ല അയാള്‍ ഒരുകാലത്തും അങ്ങിനെ വിളിച്ചതുമില്ല. ഇതറിഞ്ഞ ഞാന്‍ അയാളോട് സ്വകാര്യത്തില്‍ ഇക്കാര്യം പറഞ്ഞു. അങ്ങിനെ അയാള്‍ അവള്‍ക്ക് ഒരു കത്തെഴുതി. ആ കത്തില്‍ ആകെ എന്‍റെ പെണ്ണേ എന്നു മാത്രമായിരുന്നു എഴുതിയിരുന്നത്.  ആ കത്ത് തുറന്നു വായിച്ച അവള്‍ക്ക് ഒരു തരം ഹിസ്റ്റീരിയ ഇളകി എന്നുപറഞ്ഞാല്‍ ആ വാക്കിന്‍റെ ശക്തി എത്രമാത്രമായിരുന്നെന്ന് നിങ്ങള്‍ക്കൂഹിക്കാമല്ലോ.

ഇതൊക്കെയാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചിന്തകള്‍.

നഷ്ടപ്രണയങ്ങളെ താലോലിച്ചാണെങ്കിലും ഒരു നല്ല കുടുംബ ജീവിതം ണ്ണയിക്കാന്‍ എല്ലാവരും ശ്രമിക്കുക എന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. 

1 comment: